സ്വാഗതം കൂട്ടുകാരെ !

മഴയോടും ... നിലാവിനോടും .... മഴവില്ലിനോടും ....

പിന്നെ പ്രണയിച്ചു പ്രണയിച്ചു കൊതി തീരാത്ത ഈ വസുന്ധരയോടും

ഞാന്‍ എന്റെ സ്വപ്നങ്ങള്‍ പങ്കു വെച്ചിട്ടുണ്ട് , പല വട്ടം !

ഇന്ന് ഞാന്‍ നിങ്ങളോട് പങ്കു വെക്കുന്നു എന്റെ മരിച്ചാലും മരിക്കാത്ത രാഗാര്‍ദ്ര സ്വപ്‌നങ്ങള്‍


എന്റെ മനസ്സില്‍ വര്‍ണ്ണ പകിട്ട് പടര്‍ത്തി കടന്നു പോയ എല്ലാ അനുഭവങ്ങളിലും ചോദന ഉള്‍കൊണ്ട് ഞാന്‍ എഴുതുന്നു


നിലാവിന്റെ ഭാഷയില്‍... മഴയുടെ താളത്തില്‍ ....
മഴവില്‍ കൊടിയുടെ മുന മുക്കി.... ഭാവന കര്പ്പൂരമാക്കി ........







Sunday 28 August 2011

പ്രണയിക്കുമ്പോള്‍

പ്രണയിക്കുമ്പോള്‍ മഴ തേടുന്ന
വേഴാമ്പലിന്റെ ആത്മ സംഘര്‍ഷമാണ്
 
പ്രണയികളുടെ  ചിരിയും കളിയും
പവിഴ മണികള്‍ പോലെ മാറിയും മറിഞ്ഞും
 
പ്രണയിക്കുമ്പോള്‍ ഹൃദയത്തില്‍ ഒരു നദി സ്പന്ദിച്ചു തുടങ്ങുകയായി
നടപ്പിലും ഇരിപ്പിലും ഉണര്‍വ്വിലും ഉറക്കത്തിലും
പ്രണയത്തിന്റെ കാതര സ്വരം അവരെ   വഴി നടത്തുന്നു 
 
വെണ്‍ചന്ദ്ര ലേഖയില്‍ മിഴി ചേര്‍ത്ത്  
വിദൂരസ്തനായ  കാമുകനോട്  സ്വകാര്യം പറയാം
അവന്റെ  ചിരിയുടെ ഗൂഡാര്‍ത്ഥം  ചികഞ്ഞു രാവ് തീര്‍ക്കാം   
ജാലക പടി വാതില്‍ കടന്നു  വരുന്നൊരു
മിന്നല്‍ പിണര്‍ ശോഭയില്‍
 അവന്റെ  മിഴിയിലെ പ്രണയാങ്കുരം  ദര്‍ശിക്കാം
  
ചില സന്ധ്യകളില്‍ വാടിയ മുല്ലയായി
 അവള്‍ തേന്മാവു തേടുമ്പോള്‍
പറയുമവന്‍  " പ്രിയേ, മിഴിനീരോപ്പുക ,
വരുംകാലം നമക്കുള്ളതല്ലേ  "  

No comments:

Post a Comment